കഴിഞ്ഞ ആഗസ്റ്റ് മാസം 22-നു, ചിങ്ങമാസത്തിലെ ഉത്രാടം നാളിൽ, ഏതാണ്ട് ആയിരത്തോളം വന്ന ബന്ധുമിത്രാദികളുടെ മഹനീയ സാന്നിധ്യത്തിൽ, ഞാനും ഇവളും വിവാഹിതരായി.
മുഖ്യമന്ത്രി ശ്രീ. വി.എസ്. , പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മൻ ചാണ്ടി, കേന്ദ്ര മന്ത്രിമാരായ ശ്രീ. എ.കെ.ആന്റണി, ശ്രീ. വയലാർ രവി, മുൻ കേന്ദ്ര മന്ത്രി ശ്രീ. ശശി തരൂർ, സിനിമാതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരാജ് വെഞ്ഞാറമ്മൂട്, മറ്റ് സാമൂഹിക നേതാക്കൾ എന്നിങ്ങനെ ആരും തന്നെ പങ്കെടുത്തില്ല.. കാരണം അവരാരും തന്നെ എന്നെ അറിയില്ലല്ലോ.
വെറുതേ ഒന്നു പറഞ്ഞന്നേ ഉള്ളൂ. ഒരിടയ്ക്കു ഞാൻ കുറച്ച് ആക്റ്റീവായിരുന്ന കാലത്തെ പരിചയക്കാരെയൊക്കെ ഒന്നു അറിയിക്കാം എന്നു വെച്ചു.
ബൂലോകസുഹൃത്തുക്കളിൽ ചിലരെ വിളിച്ചിരുന്നെങ്കിലും പല പല കാരണങ്ങളാൽ അവർക്കാർക്കും വരാൻ സാധിച്ചില്ല.
മുക്കാല്‍ തട്ടിപ്പും, ബാക്കി വെട്ടിപ്പും, പൊടിക്കു കള്ളത്തരവും: വേറെ കുഴപ്പമൊന്നുമില്ല.
Wednesday, December 15, 2010
Thursday, September 30, 2010
പ്രാഞ്ച്യേട്ടൻ - ഹ ഹ ഹ!
പ്രാഞ്ച്യേട്ടൻ ഒന്നു കണ്ടിരിക്കേണ്ട പടമാണ്. മാനസിക വിനോദം എന്നത് ഒരു കലാരൂപം എന്ന നിലയിൽ സിനിമയുടെ ഒരു പ്രധാന ഘടകമാണെന്നിരിക്കേ, ആ പ്രമാണത്തോട് ഏറ്റവും നീതി പുലർത്താൻ ഈ പടത്തിനു കഴിഞ്ഞിട്ടുണ്ട്. രഞ്ജിത്ത് എന്ന സംവിധായകൻ , രഞ്ജിത്ത് എന്ന കഥാകൃത്തിനും തിരക്കഥാകൃത്തിനും ഉപരിയായി വളർനുവരുന്ന കാഴ്ച , മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും പ്രതീക്ഷ നല്കുന്നു
.“...സിനിമ കളറാണെങ്കിലും, കഥേക്കെ സിമ്പ്ലാണ്‌ട്ടാ. ‘മ്മടെ തൃശ്ശൂരെ ഒരു പ്രാഞ്ച്യേട്ടൻ . പോസ്റ്റർമ്മേ പ്രാഞ്ചിയേട്ടൻ എന്നൊക്കെ ചുള്ളന്മാരു പെടച്ചു വെച്ചിട്ട്‌ണ്ട്ങ്കിലും, സംഗതി ’മ്മടെ പ്രാഞ്ച്യേട്ടൻ തന്നെ.
പ്രാഞ്ച്യേട്ടൻ ഒരൂസം , പുണ്ണ്യാളനു കത്തിക്കാൻ രണ്ടു തിരീം കൊണ്ടങ്ങ്ട് ചെല്ലുമ്പോ, ദോ നിക്കണ് ഗഡി! ഹയ്, ‘മ്മടെ പുണ്ണ്യാള്‌നേ, പ്രാൻസീസ് പുണ്ണ്യാളൻ!
നേരോട്ട് വെളുത്തുട്ടൂല്യ... അങ്ങനെ അവരു രണ്ടൂടെ ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു ഒരൂട്ട് സിനിമ.. അത്രന്നെ! പക്ഷെ സംഗതി മെട മെടഞ്ഞ്ട്ടിണ്ട്ട്ടാ! എന്തുട്ടാ കൊട്ടകേല് ചിരി! ”
ചുമ്മാ ഒരു രസത്തിനു, തൃശ്ശൂരുകാരു ഒന്നങ്ങോട്ടു ക്ഷമി! :-)
അപ്പോ അത്രയൊക്കെ തന്നെ. ചെറമ്മൽ ഈനാശു ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടന്റെ വീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം. നർമ്മത്തിൽ കലർന്ന ഒരു ജീവിത സന്ദേശം. ആകെ മൊത്തം ഒരു ‘ഫീൽ ഗുഡ്’ സിനിമ
.‘ എന്റെ കാശ് പോയല്ലോ പുണ്ണ്യാളാ..’ എന്നു തോന്നില്ല. അതു ഗ്യാരന്റി.
എന്നാലും എന്നതേലും രണ്ട് കുറ്റം പറയാതെ എങ്ങനാ അവസാനിപ്പികുക?
സിനിമയുടെ ആദ്യ സീനുകളിലൊന്നിൽ ‘ ഞാൻ നല്ല ഒന്നാം നമ്പരു കൃസ്ത്യാനിയാ’ എന്നു പറഞ്ഞോണ്ട് പ്രാഞ്ച്യേട്ടൻ പോയി അൾത്താരയുടെ പടിയിൽ ഇരിക്കുന്ന ഒരു രംഗം കണ്ടു. ഒന്നാം നമ്പരു കൃസ്ത്യാനികൾ അങ്ങനെ സക്രാരിക്ക് പുറം തിരിഞ്ഞിരിക്കില്ല. സംവിധായകൻ, നോട്ട് ദി പോയിന്റ്!
പിന്നെ പ്രാഞ്ചിയുടെ ട്രെയ്‌ലറുകൾ തീരെ ഇഷ്ടായില്ല. ഒരു തട്ടുപൊളിപ്പൻ കോമഡി പടം എന്ന ഒരു ഫീലാണ് കിട്ടിയത്. പക്ഷെ സിനിമ അല്പ്പം കൂടി ഗൗരവമുള്ളതായാണു അനുഭപ്പെട്ടതു. ഹോളിവുഡിലൊക്കെ ഉള്ളതു പോലെ , നല്ല രീതിയിൽ ഒരു ട്രെയ്‌ലറൊക്കെ നമ്മുടെ ആൾക്കാർക്കും പിടിച്ചൂടെ?
അപ്പോ കാണണട്ടാ... ഗോൾഡ് ഈസ് ഓൾഡ്... ഓൾഡ് ഇസ് ഗോൾഡ്!!!
പി.എസ്. : ഒന്നുംകൂടെ പറയുന്നു, ഇതു മറ്റൊരു രാജമാണിക്യമല്ല!
.“...സിനിമ കളറാണെങ്കിലും, കഥേക്കെ സിമ്പ്ലാണ്‌ട്ടാ. ‘മ്മടെ തൃശ്ശൂരെ ഒരു പ്രാഞ്ച്യേട്ടൻ . പോസ്റ്റർമ്മേ പ്രാഞ്ചിയേട്ടൻ എന്നൊക്കെ ചുള്ളന്മാരു പെടച്ചു വെച്ചിട്ട്‌ണ്ട്ങ്കിലും, സംഗതി ’മ്മടെ പ്രാഞ്ച്യേട്ടൻ തന്നെ.
പ്രാഞ്ച്യേട്ടൻ ഒരൂസം , പുണ്ണ്യാളനു കത്തിക്കാൻ രണ്ടു തിരീം കൊണ്ടങ്ങ്ട് ചെല്ലുമ്പോ, ദോ നിക്കണ് ഗഡി! ഹയ്, ‘മ്മടെ പുണ്ണ്യാള്‌നേ, പ്രാൻസീസ് പുണ്ണ്യാളൻ!
നേരോട്ട് വെളുത്തുട്ടൂല്യ... അങ്ങനെ അവരു രണ്ടൂടെ ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു ഒരൂട്ട് സിനിമ.. അത്രന്നെ! പക്ഷെ സംഗതി മെട മെടഞ്ഞ്ട്ടിണ്ട്ട്ടാ! എന്തുട്ടാ കൊട്ടകേല് ചിരി! ”
ചുമ്മാ ഒരു രസത്തിനു, തൃശ്ശൂരുകാരു ഒന്നങ്ങോട്ടു ക്ഷമി! :-)
അപ്പോ അത്രയൊക്കെ തന്നെ. ചെറമ്മൽ ഈനാശു ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടന്റെ വീവിതത്തിലൂടെ ഒരോട്ടപ്രദക്ഷിണം. നർമ്മത്തിൽ കലർന്ന ഒരു ജീവിത സന്ദേശം. ആകെ മൊത്തം ഒരു ‘ഫീൽ ഗുഡ്’ സിനിമ
.‘ എന്റെ കാശ് പോയല്ലോ പുണ്ണ്യാളാ..’ എന്നു തോന്നില്ല. അതു ഗ്യാരന്റി.
എന്നാലും എന്നതേലും രണ്ട് കുറ്റം പറയാതെ എങ്ങനാ അവസാനിപ്പികുക?
സിനിമയുടെ ആദ്യ സീനുകളിലൊന്നിൽ ‘ ഞാൻ നല്ല ഒന്നാം നമ്പരു കൃസ്ത്യാനിയാ’ എന്നു പറഞ്ഞോണ്ട് പ്രാഞ്ച്യേട്ടൻ പോയി അൾത്താരയുടെ പടിയിൽ ഇരിക്കുന്ന ഒരു രംഗം കണ്ടു. ഒന്നാം നമ്പരു കൃസ്ത്യാനികൾ അങ്ങനെ സക്രാരിക്ക് പുറം തിരിഞ്ഞിരിക്കില്ല. സംവിധായകൻ, നോട്ട് ദി പോയിന്റ്!
പിന്നെ പ്രാഞ്ചിയുടെ ട്രെയ്‌ലറുകൾ തീരെ ഇഷ്ടായില്ല. ഒരു തട്ടുപൊളിപ്പൻ കോമഡി പടം എന്ന ഒരു ഫീലാണ് കിട്ടിയത്. പക്ഷെ സിനിമ അല്പ്പം കൂടി ഗൗരവമുള്ളതായാണു അനുഭപ്പെട്ടതു. ഹോളിവുഡിലൊക്കെ ഉള്ളതു പോലെ , നല്ല രീതിയിൽ ഒരു ട്രെയ്‌ലറൊക്കെ നമ്മുടെ ആൾക്കാർക്കും പിടിച്ചൂടെ?
അപ്പോ കാണണട്ടാ... ഗോൾഡ് ഈസ് ഓൾഡ്... ഓൾഡ് ഇസ് ഗോൾഡ്!!!
പി.എസ്. : ഒന്നുംകൂടെ പറയുന്നു, ഇതു മറ്റൊരു രാജമാണിക്യമല്ല!
Sunday, September 26, 2010
എൽസമ്മയ്ക്കൊരു സപ്രിട്ടിക്കറ്റ്!
സിനിമകൾ പ്രേക്ഷകരെ ആകർഷിക്കുന്നത് പല വിധത്തിലാണ് . കഥയുടെ പുതുമ, അഭിനയ പാടവം, തിരക്കഥയുടെ കെട്ടുറപ്പ്, ഗാനങ്ങൾ - അങ്ങനെ പല പല ഘടകങ്ങൾ ഇതിനു കാരണമാകാം. പക്ഷേ മേല്പ്പറഞ്ഞതു ഒന്നുമില്ലാതെ , സാധാരണ ജീവിതം സാധാരണമായി അവതരിപ്പിച് കൈയ്യടി വാങ്ങിയ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിലുണ്ടായി്. (ഉദാ : ടി.പി. ബാലഗോപാലൻ എം.എ.), ലാൽ ജോസിന്റെ പുതിയ ചിത്രമായ ‘എൽസമ്മ എന്ന ആൺകുട്ടി’-യെ ആ ഗണത്തിൽ പെടുത്താം.
റബ്ബർപ്പാൽ മണക്കുന്ന ഒരു മലയോരഗ്രാമത്തിലുള്ള ഒരു പിടി മനുഷ്യരുടെ അനുദിനജീവിതത്തിലേയ്ക്കുള്ള ഒരെത്തിനോട്ടം , അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളോ കഥാപാത്രങ്ങളോ ഇല്ലാതെ രണ്ടര മണിക്കൂർ നീളുന്ന ഒരെത്തിനോട്ടം. സഹകരണത്തിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങൾ , അവരുടെ ജീവിതത്തിലെ സ്ഥിരമായി ഇടപെടുന്ന ചിലർ, പുതിയ ചില മുഖങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ ഈ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ , ശുഭപര്യവസാനം - ഇത്രേയുള്ളൂ ഈ ചിത്രം.
പിന്നെയെന്തുകൊണ്ടു ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നൂ ? ഉത്തരമൊന്നു മാത്രം - മലയാളിയുടെ സ്വകാര്യജീവിതത്തിൽ നിന്നും, പൊതു സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കത എന്ന നന്മ, ഈ ചിത്രത്തിലുടനീളം കാണാം. ജുറാസിക് പാർക് എന്ന സിനിമ ഇറങ്ങിയപ്പോ , പണ്ടെന്നോ ഇല്ലാതായ ഒന്നിനെ കാണാനല്ലേ നമ്മൾ ഇടിച്ചുകേറിയത്? അതേ മനോഭാവം എന്നു കരുതാം. നമ്മുടെയൊക്കെ ഉള്ളിലെവിടിയോ ഇപ്പോഴും ഉണ്ടെന്നു നാം കരുതുന്ന ആ നാട്ടിൻപുറത്തിന്റെ നന്മ- അതൊന്നു കാണാം എന്ന മിനിമം ആഗ്രഹം.
ആൻ അഗസ്റ്റിൻ എന്ന പുതുമുഖ നടി കുറച്ചധികം നാൾ ഈ രംഗത്തുകാണും എന്നു കരുതാം. അസാമാന്യ പ്രകടനം എന്നൊന്നും വിശേഷിപ്പിക്കുന്നില്ലെങ്കിലും , വളരെ ചെറിയ പ്രായത്തിൽ, തന്റെ ആദ്യ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ തന്നെ ഭംഗിയായി അവതരിപ്പിച്ച ആൻ അഗസ്റ്റിനു അഭിനന്ദനങ്ങൾ. ആനിന്റെ പ്രായത്തിനും കഥാപാത്രത്തിനും ചേർന്ന രീതിയിൽ ശബ്ദം നല്കിയ വിമ്മി മറിയവും അഭിനന്ദനം അർഹിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ പ്രകടനവും അതിഗംഭീരമായിട്ടുണ്ട്. മുൻ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്കുണ്ടായിരുന്ന ഒരു fatigue ( ഇതിന്റെ മലയാളം എന്നതാ?) ഈ പടത്തിലില്ല. മറ്റുള്ളവരും പൊതുവേ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മുകേഷിനു ശേഷം, മലയാളത്തിലെ നല്ല ഒരു പൂവാലനായി ഇന്ദ്രജിത്ത് മാറിക്കഴിഞ്ഞു. നേടുമുടി, ലളിത, ജഗതി - ഇവരെയൊന്നും വെല്ലുവിളിക്കാൻ ഇവരുടെ കഥാപാത്രങ്ങൾക്കു കഴിഞ്ഞിട്ടില്ല.
വിജയരാഘവൻ എന്ന ഒരു നല്ല നടൻ , കഴിഞ്ഞ കുറച്ചു നാളുകളായി ഒരേതരം കഥാപാത്രങ്ങളിൽ ഒതുക്കപ്പെടുന്നതു വേദനാജനകമാണെങ്കിലും , ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന മറ്റു നടന്മാർ അധികം- ഇല്ല എന്നതാണ് വാസ്തവം.
ലാൽ ജോസിന്റെ മറ്റു ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി , ഗാനരംഗങ്ങൾ അല്പ്പം മങ്ങിപ്പോയി എന്നതു ഒരു പോരായ്മയാണ്.
ആകെമൊത്തം ടോട്ടൽ , പടം കൊള്ളാം. കുടുംബത്തോടൊപ്പം ഒരു രണ്ടരമണിക്കൂർ ചിലവഴിച്ച് , ഒരു നഷ്ടബോധവും തോന്നാതെ ഇറങ്ങിപ്പോരാം. അതു പോരേ?
റബ്ബർപ്പാൽ മണക്കുന്ന ഒരു മലയോരഗ്രാമത്തിലുള്ള ഒരു പിടി മനുഷ്യരുടെ അനുദിനജീവിതത്തിലേയ്ക്കുള്ള ഒരെത്തിനോട്ടം , അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളോ കഥാപാത്രങ്ങളോ ഇല്ലാതെ രണ്ടര മണിക്കൂർ നീളുന്ന ഒരെത്തിനോട്ടം. സഹകരണത്തിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങൾ , അവരുടെ ജീവിതത്തിലെ സ്ഥിരമായി ഇടപെടുന്ന ചിലർ, പുതിയ ചില മുഖങ്ങൾ രംഗപ്രവേശം ചെയ്യുമ്പോൾ ഈ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ , ശുഭപര്യവസാനം - ഇത്രേയുള്ളൂ ഈ ചിത്രം.
പിന്നെയെന്തുകൊണ്ടു ഈ ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നൂ ? ഉത്തരമൊന്നു മാത്രം - മലയാളിയുടെ സ്വകാര്യജീവിതത്തിൽ നിന്നും, പൊതു സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കത എന്ന നന്മ, ഈ ചിത്രത്തിലുടനീളം കാണാം. ജുറാസിക് പാർക് എന്ന സിനിമ ഇറങ്ങിയപ്പോ , പണ്ടെന്നോ ഇല്ലാതായ ഒന്നിനെ കാണാനല്ലേ നമ്മൾ ഇടിച്ചുകേറിയത്? അതേ മനോഭാവം എന്നു കരുതാം. നമ്മുടെയൊക്കെ ഉള്ളിലെവിടിയോ ഇപ്പോഴും ഉണ്ടെന്നു നാം കരുതുന്ന ആ നാട്ടിൻപുറത്തിന്റെ നന്മ- അതൊന്നു കാണാം എന്ന മിനിമം ആഗ്രഹം.
ആൻ അഗസ്റ്റിൻ എന്ന പുതുമുഖ നടി കുറച്ചധികം നാൾ ഈ രംഗത്തുകാണും എന്നു കരുതാം. അസാമാന്യ പ്രകടനം എന്നൊന്നും വിശേഷിപ്പിക്കുന്നില്ലെങ്കിലും , വളരെ ചെറിയ പ്രായത്തിൽ, തന്റെ ആദ്യ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ തന്നെ ഭംഗിയായി അവതരിപ്പിച്ച ആൻ അഗസ്റ്റിനു അഭിനന്ദനങ്ങൾ. ആനിന്റെ പ്രായത്തിനും കഥാപാത്രത്തിനും ചേർന്ന രീതിയിൽ ശബ്ദം നല്കിയ വിമ്മി മറിയവും അഭിനന്ദനം അർഹിക്കുന്നു.
കുഞ്ചാക്കോ ബോബന്റെ പ്രകടനവും അതിഗംഭീരമായിട്ടുണ്ട്. മുൻ ചിത്രങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ശരീരഭാഷയ്ക്കുണ്ടായിരുന്ന ഒരു fatigue ( ഇതിന്റെ മലയാളം എന്നതാ?) ഈ പടത്തിലില്ല. മറ്റുള്ളവരും പൊതുവേ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. മുകേഷിനു ശേഷം, മലയാളത്തിലെ നല്ല ഒരു പൂവാലനായി ഇന്ദ്രജിത്ത് മാറിക്കഴിഞ്ഞു. നേടുമുടി, ലളിത, ജഗതി - ഇവരെയൊന്നും വെല്ലുവിളിക്കാൻ ഇവരുടെ കഥാപാത്രങ്ങൾക്കു കഴിഞ്ഞിട്ടില്ല.
വിജയരാഘവൻ എന്ന ഒരു നല്ല നടൻ , കഴിഞ്ഞ കുറച്ചു നാളുകളായി ഒരേതരം കഥാപാത്രങ്ങളിൽ ഒതുക്കപ്പെടുന്നതു വേദനാജനകമാണെങ്കിലും , ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന മറ്റു നടന്മാർ അധികം- ഇല്ല എന്നതാണ് വാസ്തവം.
ലാൽ ജോസിന്റെ മറ്റു ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി , ഗാനരംഗങ്ങൾ അല്പ്പം മങ്ങിപ്പോയി എന്നതു ഒരു പോരായ്മയാണ്.
ആകെമൊത്തം ടോട്ടൽ , പടം കൊള്ളാം. കുടുംബത്തോടൊപ്പം ഒരു രണ്ടരമണിക്കൂർ ചിലവഴിച്ച് , ഒരു നഷ്ടബോധവും തോന്നാതെ ഇറങ്ങിപ്പോരാം. അതു പോരേ?
Monday, January 18, 2010
സ്വര്‍ഗ്ഗങ്ങള്‍ക്കു വില പറയപ്പെടുമ്പോള്‍
ക്രിസ്ത്മസ് അവധിക്കു നാട്ടില്‍ വന്നപ്പോള്‍ കണ്ട 'ഇവിടം സ്വര്‍ഗ്ഗമാണ്' എന്ന ചിത്രവും, ഈയടുത്ത് കേട്ട ചില ആശയപ്രകടനങ്ങളുമാന് ഈ കുറിപ്പിനാധാരം.
സ്വാഭാവികത തുളുമ്പുന്ന ഏതൊരു സിനിമയ്കും അതിന്റേതായ ഒരു വശ്യതയുണ്ട്. സത്യം സത്യമായി പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ അവരതില്‍ സ്വജീവിതത്തിന്റെ അംശം കാണും. തൊള്ളായിരത്തിയെമ്പതുകളില്‍ മോഹന്‍ലാലിനെ ഒരു സൂപ്പര്‍താരമായി ഉയര്‍ത്താന്‍ മുഖ്യപങ്കു വഹിച്ച ഈ സാമാന്യവസ്തുതയാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'ഉദയനാണ് താര'ത്തിലെ സിനിമാലോകത്തിന്റെ പിന്നാമ്പുറങ്ങളും, 'നോട്ട്‌ബുക്ക്'-ലെ കോണ്‍വെന്റ് സ്കൂള്‍ ജീവിതവുമൊന്നും ഇന്നും ശരാശരി മലയാളിക്കു പൂര്‍ണ്ണമായും പരിചിതമല്ല. പക്ഷേ ഭൂമിക്കച്ചവടക്കാരുടെ തരികിടകളും, രജിസ്‌ട്രേഷന്‍ ആപ്പീസുകളിലെ അഡ്‌ജെസ്റ്റുമെന്റുകളുമൊക്കെ നാം പല അവസരങ്ങളിലും നേരിട്ടു് കണ്ടിട്ടുള്ളതാണ്. 'ഇവിടം സ്വര്‍ഗ്ഗമാണ്'എന്ന സിനിമയെ ജനകീയമാക്കുന്നതും ഇതു തന്നെ.
പക്ഷേ ആ സിനിമ നല്‍കുന്ന നേരമ്പോക്കിനപ്പുറത്ത് അതില്‍ വളരെ പ്രത്യക്ഷമായി തെളിഞ്ഞു കിടക്കുന്ന സാമൂഹിക മുന്നറിയിപ്പ് നമ്മുടെ സമൂഹം മുഖവിലയ്ക്കെടുത്തോ എന്നത് സംശയമാണ്.
ചൂഷണം എന്ന പദത്തിന്റെ പ്രായോഗികമായ അര്‍ത്ഥം , കാലാകാലങ്ങളില്‍ മാറി മാറി വരും. മലയപ്പുലയന്റെ വാഴക്കുലയും, മുരിക്കന്‍കായലിലെ കൂലിനെല്ലും, എന്‍ഡോസള്‍ഫാന്‍ തോട്ടങ്ങളും, കൊക്കൊക്കോളയുമെല്ലാം ചൂഷണത്തിന്റെ പല തലങ്ങളിലെ പ്രതിബിംബങ്ങളാണ്.സ്വകാര്യ ലാഭത്തിനായി അന്യന്റെ ജീവിതം ദുഃസഹമാക്കുന്ന എന്തും ചൂഷണം തന്നെ.പക്ഷേ ഇതുവരെയുള്ള സിനിമകള്‍ പലതിലും, ഒരു പാടു പണവും സ്വാധീനവുമുള്ളവര്‍ തീരെ പാവപ്പെട്ടവരായ സാധാരണക്കാരോടു ചെയ്യുന്ന ഒരു നേരാക്രമണമാണ് ചൂഷണം എന്ന രീതിയിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കാഴ്ചയില്‍തന്നെ ഭീകരത തോന്നിക്കുന്ന ഒരു വില്ലനും, അയാളുടെ ഗുണ്ടകളും വണ്ടികളും ആയുധങ്ങളും - ഇതൊക്കെയാണല്ലോ അതിന്റെയൊരു പതിവു രീതി. ഇതില്‍ നിന്നും വേറിട്ട ഒരു കാഴ്ചപ്പാടാണ് ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതാണ് എന്റെയീ ചിന്തകളുടെ അടിസ്ഥാനവും.
മേല്‍പ്പറഞ്ഞ, കാലാകാലങ്ങളായി നാം ആവര്‍ത്തിച്ചുവരുന്ന നിര്‍വ്വചനത്തിനു മറവില്‍ നടന്ന മറ്റനേകം ചൂഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും, ഒരു പരിധി വരെ നമ്മള്‍തന്നെയും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്നാണ് എന്റെ പക്ഷം. എറണാകുളത്ത് ഒരു വീടും പറമ്പും കൈക്കലാക്കാന്‍ അതിനോടു ചേര്‍ന്നു കിടന്ന പുരയിടത്തില്‍ പൈലിങ്ങ് തുടങ്ങിയ സംഭവം പത്രത്തില്‍ വായിച്ചു മറന്നതാണ്. അവിടെ ഒടുക്കം എന്തു സംഭവിച്ചു പിന്നെ ഒരിടത്തും പറഞ്ഞുകേട്ടില്ല. പ്രത്യക്ഷമായി് നടത്തുന്ന ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളേക്കാള്‍ ഭീകരമാണ് അത്തരം സംഘങ്ങളുടെ പരോക്ഷമായ ആക്രമണങ്ങള്‍ എന്നു പറഞ്ഞുകേട്ടിരിന്നുവെങ്കിലും, ആ പ്രതിഭാസം അതിന്റെ എല്ലാ വിവരണങ്ങളോടും കൂടി കാണാന്‍ സാധിച്ചത് ഈ സിനിമയിലായിരുന്നു. ചൂഷണത്തിനു വിധേയരാകുന്ന മാത്യൂസും കുടുംബവും തീരെ ദരിദ്രരല്ല എന്നതാണ് ഞാന്‍ സൂചിപ്പിച്ച പുതുമ. അരിക്കു വകയില്ലാത്ത ഒരു കുടുംബമല്ല ഇവിടെ ആക്രമിക്കപ്പെടുന്നത്. സ്വന്തമായി ഒരു വീടും , വളരെ വലിയ കൃഷിയിടവും മറ്റു സൌകര്യങ്ങളുമൊക്കെയുള്ള ഒരിടത്തരം കുടുംബമാണ് ഭൂമാഫിയയുടെ ഞെരുക്കത്തില്‍ അമരുന്നത്. അര്‍ത്ഥാപത്തിയിതോ പിന്നെ..??
ആനുകാലിക യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ , വികസനത്തിന്റെ മുഖപടമണിഞ്ഞാണ് കോടനാട്ടിലും മാഫിയ കടന്നുവരുന്നത്. വികസനവഴിയില്‍ വിരിയാന്‍ പോകുന്ന ജോലിസാധ്യതകളും സാമ്പത്തികനേട്ടവുമെല്ലാം ഇത്തരമൊരു നീക്കത്തിനു പുറകിലുള്ള ഗൂഡോദ്ദേശങ്ങളെ മറച്ചുപിടിക്കുന്നു. നാട്ടിലെ പൊതുസമ്മതനായ പുരോഹിതനും, ഇടതുപക്ഷ നേതാക്കളുമൊക്കെ ഇതിനെ അനുകൂലിക്കുന്നതായി അവതരിപ്പിച്ചിരിക്കുനത് ഒരു പ്രതീകമായാണ് - ആനുകാലിക ആക്ഷേപങ്ങള്‍ ധാരാളമുണ്ടെങ്കിലും, പുരോഹിതരും ഇടതുപക്ഷ നേതാക്കളും ഇന്നും നമുക്കു ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവര്‍ പോലും തെറ്റിധരിപ്പിക്കപ്പെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ ഒറ്റപ്പെടുന്നു.അവകാശമെന്നു കരുതിയ പലതും പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കൈവിടേണ്ടിവരുന്നവരുടെ വേദന - അതായിരിക്കണം ഈ സിനിമ നല്‍കുന്ന പാഠം. മാത്യൂസ് സിനിമയിലെ നായകനാണ്, അദ്ദേഹത്തിനു പ്രതിരോധിക്കാം. പക്ഷേ ഒരു സാധാരണക്കാരന് അതു സാധിച്ചെന്നു വരില്ല. അതുകൊണ്ട്, ധൈര്യം കൊണ്ടൊരു മാത്യൂസ് ആവുക എന്നതിനേക്കാള്‍, സ്വാര്‍ത്ഥത കൊണ്ടൊരു കോടനാട്ടുകാരന്‍ ( മാത്യൂസിനെ എതിര്‍ക്കുന്ന കഥാപാത്രങ്ങളുടെയൊന്നും പേരു ഓര്‍മ്മയില്ല) ആകാതിരിക്കൂ എന്നാണ് ഈ സിനിമ നമ്മോടു പറയുന്നത്.
വികസന വിരോധി - കേരള രാഷ്ട്രീയത്തില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ഈ പദത്തിനും വ്യക്തമായ ഒരു നിര്‍വ്വചനം ആവശ്യമായിരിക്കുന്നു. പൊതുസമൂഹത്തിന്റെ പുരോഗതിക്കു ബലിയാടാകേണ്ടി വരുന്ന ഏതൊരുവനും ഈ വിശേഷണം ചേരില്ല. മാനേജ്‌മെന്റ് പഠനത്തിനു ചേരുമ്പോള്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരു കുറവായിരിക്കും എന്നറിയാമായിരുന്നു. പക്ഷേ പകുതിയിലധികവും കൊടി കുത്തിയ ക്യാപ്പിറ്റലിസ്റ്റുകളാണെന്നത് എന്നെ അമ്പരപ്പിച്ചു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ഭേദമില്ലാതെ, അരാഷ്ട്രീയവാദത്തെ അനുകൂലിക്കുന്ന ഒരു വലിയ സമൂഹം എന്റെ ചുറ്റുമുണ്ട്. 'സമരം ചെയ്യുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം' എന്ന ഒരു കമന്റ്, അതു പറഞ്ഞ വിദ്യാര്‍ത്ഥിയുടെ അജ്ഞതയെന്നു കരുതി അവഗണിച്ചു,പക്ഷേ അതിനെ ശക്തമായി അനുകൂലിച്ച അദ്ധ്യാപികയോട് തര്‍ക്കിക്കേണ്ടി വന്നു. സംഘടിച്ച തൊഴിലാളികളാണ് രാജ്യത്തിന്റെ വികസനത്തിനു തടസ്സം എന്ന വാദത്തെ കൈയ്യടിയോടെയാണ് ഭൂരിപക്ഷം സ്വീകരിച്ചത്.ചൈനയുടെ വികസന മോഡലിനെ ഉദാത്തം എന്നു വിശേഷിപ്പിച്ച പലര്‍ക്കും , അവിടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെപറ്റി കേട്ടറിവു പോലുമില്ല. ഇതിനെയെല്ലാം എതിര്‍ത്തവരെ അവരെന്തു വിളിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഉപരിപ്ലവമായ ചില ബോധ്യങ്ങളുടെ പുറത്ത്, രാഷ്ട്രീയമെന്നാല്‍ എന്തിനേയും ദുഷിപ്പിക്കുന്ന ഒരു സാമൂഹികവിപത്തെന്നു കരുതുന്ന യുവതീയുവാക്കളുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍, അതുയര്‍ത്തുന്ന വെല്ലുവിളി എത്ര ഭീകരമാണ്!. സര്‍ക്കാര്‍ എന്നാല്‍ ഹൈവേകളും പാലങ്ങളും നിര്‍മ്മിച്ചുതരാനും, സമരങ്ങള്‍ അടിച്ചൊതുക്കാനും, വ്യവസായികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമുള്ള ഒരു ഫെസിലിറ്റേറ്റര്‍ എന്ന സങ്കല്‍പ്പം സ്വയം ഉരുത്തിരിയുന്നതല്ല, അതു കുത്തിവെക്കപ്പെടുന്നതാണ്. വ്യക്തമായ കച്ചവട താല്‍പ്പര്യങ്ങളുള്ള പത്ര-ദൃശ്യ വാര്‍ത്താ മാധ്യമങ്ങളും ഇതിനു വളം പകരുന്നു.
ചുരുക്കിക്കോട്ടെ... മാത്യൂസ് എന്ന ബുദ്ധിശാലിയായ നായകനും അമിക്കസ് ക്യൂറിയും ചേര്‍ന്നു നടത്തുന്ന നാടകമല്ല നമ്മെ ചിന്തിപ്പിക്കേണ്ടത്. നാട്ടിലെ പൌരപ്രമുഖരായ രണ്ടു പേര്‍, ഇരുട്ടിവെളുക്കുമ്പോള്‍ വെറുക്കപ്പെട്ടവരായി മാറുന്ന സാഹചര്യം നമ്മെ ഇരുത്തിചിന്തിപ്പിക്കണം. ഇക്കാലത്തെ വില്ലന്‍മാരെന്നാല്‍ സുമുഖരും സംസാരപ്രിയരുമെന്ന് ആലുവാ ചാണ്ടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനോടെല്ലാം നിസ്സംഗതയോടെ മൌനം പാലിക്കുന്നവര്‍ പഴയ ആ കവിത സ്മരിക്കുക.. ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുമ്പോള്‍, നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം.
സ്വാഭാവികത തുളുമ്പുന്ന ഏതൊരു സിനിമയ്കും അതിന്റേതായ ഒരു വശ്യതയുണ്ട്. സത്യം സത്യമായി പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ അവരതില്‍ സ്വജീവിതത്തിന്റെ അംശം കാണും. തൊള്ളായിരത്തിയെമ്പതുകളില്‍ മോഹന്‍ലാലിനെ ഒരു സൂപ്പര്‍താരമായി ഉയര്‍ത്താന്‍ മുഖ്യപങ്കു വഹിച്ച ഈ സാമാന്യവസ്തുതയാണ് റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'ഉദയനാണ് താര'ത്തിലെ സിനിമാലോകത്തിന്റെ പിന്നാമ്പുറങ്ങളും, 'നോട്ട്‌ബുക്ക്'-ലെ കോണ്‍വെന്റ് സ്കൂള്‍ ജീവിതവുമൊന്നും ഇന്നും ശരാശരി മലയാളിക്കു പൂര്‍ണ്ണമായും പരിചിതമല്ല. പക്ഷേ ഭൂമിക്കച്ചവടക്കാരുടെ തരികിടകളും, രജിസ്‌ട്രേഷന്‍ ആപ്പീസുകളിലെ അഡ്‌ജെസ്റ്റുമെന്റുകളുമൊക്കെ നാം പല അവസരങ്ങളിലും നേരിട്ടു് കണ്ടിട്ടുള്ളതാണ്. 'ഇവിടം സ്വര്‍ഗ്ഗമാണ്'എന്ന സിനിമയെ ജനകീയമാക്കുന്നതും ഇതു തന്നെ.
പക്ഷേ ആ സിനിമ നല്‍കുന്ന നേരമ്പോക്കിനപ്പുറത്ത് അതില്‍ വളരെ പ്രത്യക്ഷമായി തെളിഞ്ഞു കിടക്കുന്ന സാമൂഹിക മുന്നറിയിപ്പ് നമ്മുടെ സമൂഹം മുഖവിലയ്ക്കെടുത്തോ എന്നത് സംശയമാണ്.
ചൂഷണം എന്ന പദത്തിന്റെ പ്രായോഗികമായ അര്‍ത്ഥം , കാലാകാലങ്ങളില്‍ മാറി മാറി വരും. മലയപ്പുലയന്റെ വാഴക്കുലയും, മുരിക്കന്‍കായലിലെ കൂലിനെല്ലും, എന്‍ഡോസള്‍ഫാന്‍ തോട്ടങ്ങളും, കൊക്കൊക്കോളയുമെല്ലാം ചൂഷണത്തിന്റെ പല തലങ്ങളിലെ പ്രതിബിംബങ്ങളാണ്.സ്വകാര്യ ലാഭത്തിനായി അന്യന്റെ ജീവിതം ദുഃസഹമാക്കുന്ന എന്തും ചൂഷണം തന്നെ.പക്ഷേ ഇതുവരെയുള്ള സിനിമകള്‍ പലതിലും, ഒരു പാടു പണവും സ്വാധീനവുമുള്ളവര്‍ തീരെ പാവപ്പെട്ടവരായ സാധാരണക്കാരോടു ചെയ്യുന്ന ഒരു നേരാക്രമണമാണ് ചൂഷണം എന്ന രീതിയിലാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കാഴ്ചയില്‍തന്നെ ഭീകരത തോന്നിക്കുന്ന ഒരു വില്ലനും, അയാളുടെ ഗുണ്ടകളും വണ്ടികളും ആയുധങ്ങളും - ഇതൊക്കെയാണല്ലോ അതിന്റെയൊരു പതിവു രീതി. ഇതില്‍ നിന്നും വേറിട്ട ഒരു കാഴ്ചപ്പാടാണ് ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതാണ് എന്റെയീ ചിന്തകളുടെ അടിസ്ഥാനവും.
മേല്‍പ്പറഞ്ഞ, കാലാകാലങ്ങളായി നാം ആവര്‍ത്തിച്ചുവരുന്ന നിര്‍വ്വചനത്തിനു മറവില്‍ നടന്ന മറ്റനേകം ചൂഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങളും, ഒരു പരിധി വരെ നമ്മള്‍തന്നെയും ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്നാണ് എന്റെ പക്ഷം. എറണാകുളത്ത് ഒരു വീടും പറമ്പും കൈക്കലാക്കാന്‍ അതിനോടു ചേര്‍ന്നു കിടന്ന പുരയിടത്തില്‍ പൈലിങ്ങ് തുടങ്ങിയ സംഭവം പത്രത്തില്‍ വായിച്ചു മറന്നതാണ്. അവിടെ ഒടുക്കം എന്തു സംഭവിച്ചു പിന്നെ ഒരിടത്തും പറഞ്ഞുകേട്ടില്ല. പ്രത്യക്ഷമായി് നടത്തുന്ന ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങളേക്കാള്‍ ഭീകരമാണ് അത്തരം സംഘങ്ങളുടെ പരോക്ഷമായ ആക്രമണങ്ങള്‍ എന്നു പറഞ്ഞുകേട്ടിരിന്നുവെങ്കിലും, ആ പ്രതിഭാസം അതിന്റെ എല്ലാ വിവരണങ്ങളോടും കൂടി കാണാന്‍ സാധിച്ചത് ഈ സിനിമയിലായിരുന്നു. ചൂഷണത്തിനു വിധേയരാകുന്ന മാത്യൂസും കുടുംബവും തീരെ ദരിദ്രരല്ല എന്നതാണ് ഞാന്‍ സൂചിപ്പിച്ച പുതുമ. അരിക്കു വകയില്ലാത്ത ഒരു കുടുംബമല്ല ഇവിടെ ആക്രമിക്കപ്പെടുന്നത്. സ്വന്തമായി ഒരു വീടും , വളരെ വലിയ കൃഷിയിടവും മറ്റു സൌകര്യങ്ങളുമൊക്കെയുള്ള ഒരിടത്തരം കുടുംബമാണ് ഭൂമാഫിയയുടെ ഞെരുക്കത്തില്‍ അമരുന്നത്. അര്‍ത്ഥാപത്തിയിതോ പിന്നെ..??
ആനുകാലിക യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ , വികസനത്തിന്റെ മുഖപടമണിഞ്ഞാണ് കോടനാട്ടിലും മാഫിയ കടന്നുവരുന്നത്. വികസനവഴിയില്‍ വിരിയാന്‍ പോകുന്ന ജോലിസാധ്യതകളും സാമ്പത്തികനേട്ടവുമെല്ലാം ഇത്തരമൊരു നീക്കത്തിനു പുറകിലുള്ള ഗൂഡോദ്ദേശങ്ങളെ മറച്ചുപിടിക്കുന്നു. നാട്ടിലെ പൊതുസമ്മതനായ പുരോഹിതനും, ഇടതുപക്ഷ നേതാക്കളുമൊക്കെ ഇതിനെ അനുകൂലിക്കുന്നതായി അവതരിപ്പിച്ചിരിക്കുനത് ഒരു പ്രതീകമായാണ് - ആനുകാലിക ആക്ഷേപങ്ങള്‍ ധാരാളമുണ്ടെങ്കിലും, പുരോഹിതരും ഇടതുപക്ഷ നേതാക്കളും ഇന്നും നമുക്കു ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളാണ്. അവര്‍ പോലും തെറ്റിധരിപ്പിക്കപ്പെടുമ്പോള്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ ഒറ്റപ്പെടുന്നു.അവകാശമെന്നു കരുതിയ പലതും പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി കൈവിടേണ്ടിവരുന്നവരുടെ വേദന - അതായിരിക്കണം ഈ സിനിമ നല്‍കുന്ന പാഠം. മാത്യൂസ് സിനിമയിലെ നായകനാണ്, അദ്ദേഹത്തിനു പ്രതിരോധിക്കാം. പക്ഷേ ഒരു സാധാരണക്കാരന് അതു സാധിച്ചെന്നു വരില്ല. അതുകൊണ്ട്, ധൈര്യം കൊണ്ടൊരു മാത്യൂസ് ആവുക എന്നതിനേക്കാള്‍, സ്വാര്‍ത്ഥത കൊണ്ടൊരു കോടനാട്ടുകാരന്‍ ( മാത്യൂസിനെ എതിര്‍ക്കുന്ന കഥാപാത്രങ്ങളുടെയൊന്നും പേരു ഓര്‍മ്മയില്ല) ആകാതിരിക്കൂ എന്നാണ് ഈ സിനിമ നമ്മോടു പറയുന്നത്.
വികസന വിരോധി - കേരള രാഷ്ട്രീയത്തില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന ഈ പദത്തിനും വ്യക്തമായ ഒരു നിര്‍വ്വചനം ആവശ്യമായിരിക്കുന്നു. പൊതുസമൂഹത്തിന്റെ പുരോഗതിക്കു ബലിയാടാകേണ്ടി വരുന്ന ഏതൊരുവനും ഈ വിശേഷണം ചേരില്ല. മാനേജ്‌മെന്റ് പഠനത്തിനു ചേരുമ്പോള്‍ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരു കുറവായിരിക്കും എന്നറിയാമായിരുന്നു. പക്ഷേ പകുതിയിലധികവും കൊടി കുത്തിയ ക്യാപ്പിറ്റലിസ്റ്റുകളാണെന്നത് എന്നെ അമ്പരപ്പിച്ചു. അദ്ധ്യാപക-വിദ്യാര്‍ത്ഥി ഭേദമില്ലാതെ, അരാഷ്ട്രീയവാദത്തെ അനുകൂലിക്കുന്ന ഒരു വലിയ സമൂഹം എന്റെ ചുറ്റുമുണ്ട്. 'സമരം ചെയ്യുന്ന എല്ലാ സംഘടനകളെയും നിരോധിക്കണം' എന്ന ഒരു കമന്റ്, അതു പറഞ്ഞ വിദ്യാര്‍ത്ഥിയുടെ അജ്ഞതയെന്നു കരുതി അവഗണിച്ചു,പക്ഷേ അതിനെ ശക്തമായി അനുകൂലിച്ച അദ്ധ്യാപികയോട് തര്‍ക്കിക്കേണ്ടി വന്നു. സംഘടിച്ച തൊഴിലാളികളാണ് രാജ്യത്തിന്റെ വികസനത്തിനു തടസ്സം എന്ന വാദത്തെ കൈയ്യടിയോടെയാണ് ഭൂരിപക്ഷം സ്വീകരിച്ചത്.ചൈനയുടെ വികസന മോഡലിനെ ഉദാത്തം എന്നു വിശേഷിപ്പിച്ച പലര്‍ക്കും , അവിടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെപറ്റി കേട്ടറിവു പോലുമില്ല. ഇതിനെയെല്ലാം എതിര്‍ത്തവരെ അവരെന്തു വിളിച്ചു എന്നു പറയേണ്ടതില്ലല്ലോ. ഉപരിപ്ലവമായ ചില ബോധ്യങ്ങളുടെ പുറത്ത്, രാഷ്ട്രീയമെന്നാല്‍ എന്തിനേയും ദുഷിപ്പിക്കുന്ന ഒരു സാമൂഹികവിപത്തെന്നു കരുതുന്ന യുവതീയുവാക്കളുടെ എണ്ണം ദിനം പ്രതി ഉയരുമ്പോള്‍, അതുയര്‍ത്തുന്ന വെല്ലുവിളി എത്ര ഭീകരമാണ്!. സര്‍ക്കാര്‍ എന്നാല്‍ ഹൈവേകളും പാലങ്ങളും നിര്‍മ്മിച്ചുതരാനും, സമരങ്ങള്‍ അടിച്ചൊതുക്കാനും, വ്യവസായികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുമുള്ള ഒരു ഫെസിലിറ്റേറ്റര്‍ എന്ന സങ്കല്‍പ്പം സ്വയം ഉരുത്തിരിയുന്നതല്ല, അതു കുത്തിവെക്കപ്പെടുന്നതാണ്. വ്യക്തമായ കച്ചവട താല്‍പ്പര്യങ്ങളുള്ള പത്ര-ദൃശ്യ വാര്‍ത്താ മാധ്യമങ്ങളും ഇതിനു വളം പകരുന്നു.
ചുരുക്കിക്കോട്ടെ... മാത്യൂസ് എന്ന ബുദ്ധിശാലിയായ നായകനും അമിക്കസ് ക്യൂറിയും ചേര്‍ന്നു നടത്തുന്ന നാടകമല്ല നമ്മെ ചിന്തിപ്പിക്കേണ്ടത്. നാട്ടിലെ പൌരപ്രമുഖരായ രണ്ടു പേര്‍, ഇരുട്ടിവെളുക്കുമ്പോള്‍ വെറുക്കപ്പെട്ടവരായി മാറുന്ന സാഹചര്യം നമ്മെ ഇരുത്തിചിന്തിപ്പിക്കണം. ഇക്കാലത്തെ വില്ലന്‍മാരെന്നാല്‍ സുമുഖരും സംസാരപ്രിയരുമെന്ന് ആലുവാ ചാണ്ടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനോടെല്ലാം നിസ്സംഗതയോടെ മൌനം പാലിക്കുന്നവര്‍ പഴയ ആ കവിത സ്മരിക്കുക.. ഒടുവില്‍ അവര്‍ നിങ്ങളെ തേടി വരുമ്പോള്‍, നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം.
Subscribe to:
Posts (Atom)